Posts

Showing posts from January, 2011

ഭോപാലിലെ ആമ്പല്‍ പുക്കള്‍

ഭോപ്പാലിലെ ആമ്പല്‍ പൂക്കള്‍ നഗരം ഉറങ്ങുകയാണു....നേരം വെളുക്കാന് ഇനിയും നാഴികകള്‍ ഏറെ ഉണ്ട്..22 വര്‍ഷത്തെ നോവുകളും സന്തോഷവും നഷ്ടങ്ങളും എനിക്ക് നല്‍കിയത് ഈ നഗരം ആണു..സന്ദീപും സീമയും ഉറക്കമാണു..ഉറങ്ങികൊള്ളട്ടെ..നഗരത്തിലെ തിരക്കുകളിലെ അവസാനത്തെ ഉറക്കം അവര്‍ അനുഭവിച്ച് തീര്‍ക്കട്ടെ .... ഞാന്‍ രമേഷ്..ദല്‍ഹിയിലെ കേരളാ ഹൌസ് ജീവനക്കാരന്‍ ...നാട്ടില്‍ കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന്... എനിക്ക് 2 മക്കള്‍ ... “അച്ചാ...കോഫീ ഇടാന്‍ നോക്കിയപ്പോഴാ...ഇന്ന് എല്ലാം പാക്ക് അപ് ചെയ്ത് മടങ്ങുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ അടുക്കളയില്‍ ഇരുന്നതെല്ലാം എടുത്ത് കുപ്പ തൊട്ടിയില്‍ കളഞ്ഞു...ഇനി ഇപ്പോ എന്ത് ചെയ്യും..” അത് സീമ..പ്ലസ് ടൂ കഴിഞ്ഞു..അവളാണു മൂത്തത്..സന്ദീപ് 9 ലും.. അവരുടെ അമ്മ..അതാണു ഞാന്‍ ഈ നഗരത്തെ വിട്ട് പോവുന്നത്...അവളില്ലാതെ എനിക്ക് ഈ ദല്‍ഹിയില്‍ കഴിയാനാവില്ല. എന്റെ അച്ചൂ...ഇത്രയും ഒരാളോട് ഇഷ്ടം തോന്നുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ....അങ്ങനെ ആയിരുന്നു അവള്‍ക്കു എന്നോട്..ഞാന്‍ അത്രയും അവളെ സ്നേഹിച്ചുവോ...അറിയില്ല.. “അച്ചാ..താഴെ ആ സിംഗ് നിന്ന് എന്തോ ചോദിക്കുന്നു..സ്റ്റേഷനില്‍

കമ്മ്യൂണിസ്റ്റ്കാരൻ

കമ്മ്യൂണിസ്റ്റ്കാരൻ 1991 ഡിസംബർ 27 രാവിലെ നല്ല തണുപ്പും ഒപ്പം രാത്രി നല്ലപോലെ മഴയും പെയ്തിരുന്നത് കാ‍രണം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. ഏട്ടത്തി എപ്പോഴോ കൊണ്ട് വെച്ചിരുന്ന ചായയും തണുത്തിരുന്നു.റേഡിയോയിൽ റയിൽ വെ അറിയിപ്പുകൾ നൽകുന്നു.. “ വേണൂ...നീ ഒന്ന് എഴുന്നേറ്റ് ശാരത്ത് വരെ ഒന്ന് പോകൂ...അശ്വതി മൂന്നാലുവട്ടം വന്നിരുന്നു....രാഘവേട്ടനു സുഖമില്ലാത്രേ...“ അമ്മയാണു...അമ്മയുടെ ചെറ്യമ്മയുടെ മകനാണു രാഘവേട്ടൻ..മുറപ്രകാരം അമ്മാവൻ എന്നാ വിളിക്കേണ്ടത് എങ്കിലും അമ്മയുടെ വിളി ഞാനും ശീലമാക്കി... വഴിയിൽ വച്ച് അശ്വതിയെ കണ്ടു...ഒന്നൂടെ എന്നെ വിളിക്കാൻ വന്നതാത്രേ... “മിനിയാ‍ന്ന് തുടങ്ങീതാ...ഒരേ മൌനം...ഒന്നും മിണ്ടണില്ല...ഏട്ടനറിയാല്ലോ...എന്തോരം സംസാരിക്കുന്നയാളാ...ഒരേ ഇരുപ്പാ...” സാധാരണ..അമ്മാവനെ ഉമ്മറത്ത് കാണാറുള്ളതാണു...അകത്ത് കട്ടിലിൽ കിടക്കുകയായിരുന്നു...കൈ കൊണ്ട് മുഖം മറച്ച്...ദേഹത്തോട് ചേർന്ന് ഒരു പുസ്തകം കിടന്നിരുന്നു..”മാർക്സ്-ഒരു പ്രവാചകൻ”.... ഞാൻ അമ്മാവനോട് ചേർന്നിരുന്നു...അമ്മാവൻ കൈകൾ മുഖത്ത് നിന്നെടുത്ത് എന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി...ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് ഞാൻ കണ്ടു