Posts

പച്ചക്കുതിര

''ഞാൻ ഒരു പച്ചക്കുതിരയാണ്.ഞാൻ ഒരു കഥ പറയാം.കഥയല്ല, ഞാൻ കണ്ട ജീവിതങ്ങൾ !'' ''നിങ്ങൾക്ക് ബോജാപൂർ നദിയെ പറ്റി അറിയുമോ ? മഹാരാഷ്ട്രയിൽ ആണ് ആ നദി.ആ നദിക്കരയിൽ ഒരു റാം ചന്ദ് താമസം ഉണ്ട്. റാം ചന്ദ് ആഹർവാർ.കുറെ പശുക്കളെയും ആടിനെയും നോക്കി ജീവിക്കുകയാണ് റാമും ഭാര്യ സ്വാതി യും രണ്ട് ചെറിയ മക്കളും..'' ''ഞാൻ രണ്ട് മാസം മുൻപ് റാം ചെത്തി ട്രാക്റ്ററിൽ ഇട്ടുകൊണ്ടുവന്ന പുല്ലുകൾക്കിടയിൽ ഇരുന്നാണ് ആ വാക്കുകൾ കേട്ടത്..'' ''സ്വാതി..എന്തോ ഒരു അസുഖം നമ്മുടെ നാട്ടിൽ വരുന്നുവത്രെ..മക്കൾക്ക് ഇന്ന് കൂടി മാത്രമേ സ്‌കൂളിൽ പഠനം ഉള്ളൂ..രാവിലെ ഫാമിൽ വച്ച് മുതലാളി പറഞ്ഞു...'' ''അതെന്ത് അസുഖം...?'' ''ആ പുല്ലുകൾക്കിടയിൽ നിന്ന് ഞാൻ പറന്ന് അവരുടെ മര പലക വച്ച് ഉണ്ടാക്കിയ വീടിന് ഒരു ഭാഗത്തേക്ക്  പറന്നിരുന്നു..'' ''കാജൽ....ദാ ഒരു പച്ചക്കുതിര...'' റാം ന്റെ മകൻ അക്ഷയ് പെങ്ങളോട് എന്നെ ചൂണ്ടിക്കാട്ടി. ''മക്കളെ അതിനെ പിടിക്കരുത്...പാവം ജീവിയാ..പച്ചക്കുതിര നമ്മുടെ വീട്ടിൽ ലക്ഷ്മിയെ കൊണ്ടുവരുന്ന

വിഭുവിന്റെ കഥ..നമ്മളുടേതും !

കഥ ------- വിഭുവിന്റെ കഥ..നമ്മളുടേതും. --  --  --  --  --  --  --  --  --  --  --  --  --  --  --  -- അതേ..മഴ തുടരുകയാണ്.ജൂണിലും ജൂലായ് യിലും പെയ്ത് തീരാതെ പെയ്യുന്നു.മുറ്റത്ത് പച്ച പടരുന്നുണ്ട്. ''നിങ്ങളോട് ഒരു കാര്യം പറയണം എന്ന് വിചാരിച്ചിട്ട് രണ്ട് ദിവസമായി.നമ്മുടെ കടമുറിയിൽ താമസിച്ചിരുന്ന ബെംഗാളികളിൽ ഇക്കാ ക്ക് ഒരു പ്രത്യേക ഇഷ്ടം ഉള്ള ആ അവനില്ലേ...'' ''വിഭാൻഷു...ഉം...എടീ...അവൻ ബംഗാളി അല്ല..അവൻ ആസാമി പയ്യനാ..'' ''അവന്റെ കൂടെ ഉള്ളവർ എല്ലാം കഴിഞ്ഞ ആഴ്ച പോയല്ലോ..അവന്റെ മുഖം എല്ലാം കൂടി ആകെ ഒരു...എന്തോ എനിക്ക് ഒരു വല്ലായ്മ..അവൻ എന്നോട് എന്തൊക്കെയോ പറഞ്ഞു..കരഞ്ഞു..എനിക്കൊന്നും മനസ്സിലായില്ല.'' ''ഞാൻ ചോദിക്കാം..ആ കുട ഒന്നെടുക്ക്..'' മഴ ഒരിടവേള കഴിഞ്ഞു വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. മഴയും മാന്ദ്യവും കൂടി ഇനി പേരിന് മൂന്ന് പേര് കൂടിയേ താമസിക്കാൻ ഉള്ളൂ.കോണിപ്പടിയിൽ ഇടത്തെ അറ്റം ആണ് ആസാമികൾ.ബാക്കി റൂം മുഴുവൻ ബെംഗാളികൾ ആണ്.അവന്മാർക്ക് വന്ന ഏതോ പാഴ്‌സൽ ബോക്സ് സ്റ്റെയർ റൂമിൽ നിന്ന് എടുക്കുന്ന ശബ്‍ദം കേട്ട് വിഭാൻ

പാസ്സഞ്ചര്‍

അപ്പോള്‍, നജീബ് ന്റെ മനസ്സ് എങ്ങനെയോ അത് പോലെ എറണാകുളം-ഷോര്‍നൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ലെ തിരക്കുകള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഈ യാത്രകള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിരിക്കുന്നു. അതിനു മുന്‍പ്, മംഗലാപുരം, ഊട്ടി..ഇടയ്ക്കു കൊല്ലത്തും ഒരുപാട് പോയിരുന്നു...കല്ല്യാണം കഴിഞ്ഞു 17 വര്‍ഷത്തിനിപ്പുറം ഒരു കുഞ്ഞിക്കാല്‍ നു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ അലച്ചിലുകള്‍..! അയാളുടെ കൈകളിലെ കണ്ണീര്‍ നനവുകള്‍ അപ്പോഴും ഉണങ്ങിയിരുന്നില്ല. കൊച്ചിയില്‍, ആശുപത്രി കെട്ടിടത്തില്‍ നിന്ന് ആരംഭിച്ച കണ്ണീര്‍ ഉറവകള്‍ ഇനിയും വറ്റിയിട്ടില്ല. അയാള്‍ക്ക്‌, “നസീമ...നീ ഒന്ന് കരയാതെ ഇരിക്ക് പൊന്നെ..” എന്ന് പറയാന്‍ കഴിയാത്ത അത്ര ദുഖത്തിന്‍ മൂടുപടം അയാളെ പൊതിഞ്ഞു നിന്നിരുന്നു. ഒന്ന് പൊട്ടികരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയ മണിക്കൂറുകള്‍. “നീ എന്തിനാണ് ഇത്രയും എന്നെ സ്നേഹിച്ചത്...നസീമ..രണ്ടു കൊല്ലത്തിന്‍ ഇപ്പുറം നിനക്ക് അറിയാമായിരുന്നു, നമുക്ക് കുട്ടികള്‍ ഇല്ലാത്തത് എന്റെ കുഴപ്പം കൊണ്ട് ആണെന്ന്..! എന്നിട്ടും നീ എന്നെ അത്രയ്ക്ക് സ്നേഹിച്ചു. എനിക്ക് ഒന്നും തിരികെ നല്‍കാന്‍ കഴിഞ്ഞില്ല...” മറുപടി, ത

വൃന്ദാവനത്തിലേക്ക് ഒരു യാത്ര.

കൊച്ചുവേളി ടെര്‍മിനല്‍ നു അറ്റകുറ്റ പണി നടക്കുന്നതിനാല്‍ പാളത്തിനു മാത്രമല്ല..സ്റെഷനിലേക്ക് വരുന്നതിനു പോലും ബുദ്ധിമുട്ടായിരിക്കുന്നു. ഓട്ടോ ക്കാരനോട് കെഞ്ചി പറഞ്ഞിട്ടാണ് ഇത്രത്തോളം വരെ കൊണ്ടുവന്നാക്കിയത്. കേരള എക്സ്പ്രസ് യാത്രക്കായി ഒരുങ്ങുകയാണ്. എസ.എല്‍ 09 ലേക്ക് ഇനിയും ഉണ്ട്. അമേരിക്കന്‍ ടൂരിസ്ടര്‍ ന്റെ ട്രോളി വിനു ആണ് വലിച്ചു കൊണ്ട് വരുന്നത്...പാവം വിനു..അവനു കഴിയുന്നതിലും അധികം ഭാരം അതിലുണ്ട്.  “ചേച്ചി സ്പീഡില്‍ നടക്ക്...ഇത് ഞാന്‍ നോക്കിക്കോളാം..യെല്ലോ യിലാ..സിഗ്നല്‍..!”  അങ്ങനെ 09 യിലെത്തി. നമ്പര്‍ 17 ..സീറ്റ് നോക്കി. സ്ലീപ്പര്‍ കോച്ചില്‍ അത്രയ്ക്ക് തിരക്ക് തോന്നിയില്ല. പക്ഷെ എന്റെ നമ്പര്‍ നു വിപരീത സീറ്റില്‍ അത്രയ്ക്ക് പന്തികരമാല്ലാത്ത കോലത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഉറങ്ങുന്നു. അയാളുടെ കൈവശം ഉള്ള ബാഗ് നോ...ഒട്ടനവധി പ്ളാസ്റിക് ബാഗുകള്‍ക്കോ...കമഴ്ന്നു കിടക്കുകയാണ് എങ്കിലും പുറത്തേക്കു കാണാവുന്ന താടി രോമങ്ങല്‍ക്കോ എല്ലാം കൂടി ആകെ പ്പാടെ ഒരു വശ പിശക് തോന്നി.  “ചേച്ചീ...പോയിട്ട് വിളിക്ക്..ട്ടോ..എനിക്ക് ക്ലാസ്സ്‌ ഉണ്ട്..ഞാന്‍ പോവാ...”  ഒരു അഞ്ചു മിനിട്ട് നുള്ളില്‍ വണ്ടി, യാ

രക്തം നിറച്ച മഷിപേനകള്‍..!

ക്ഷമിക്കുക..! ഞാന്‍ മരിച്ചു..! നിങ്ങള്ക്ക് ഞാന്‍ എത്ര ശല്യമാണ്; ജീവിതത്തിലും മരണത്തിലും..! ജീവിതത്തില്‍ ഞാന്‍ പുഴു തുല്യം..! ഈ നാലാം നാളും അതുതന്നെ..! അങ്ങനെ ആവാതിരുന്നത്, എന്റെ അക്ഷരങ്ങള്‍ക്കും, എന്റെ കരളിനെ ചുംബിച്ചിരുന്ന മദ്യ ത്തുള്ളികള്‍ക്കും....മാത്രം..!! എന്റെ ഒപ്പം ഉറങ്ങുന്ന പ്രിയ ശവങ്ങളെ... എന്തേ നിങ്ങള്‍ ഒരു പേന കരുതിയില്ല..? എന്റെ പേനകള്‍ മരണതിരക്കില്‍, എങ്ങോ നഷ്ടമായി..! ചിത്തഭ്രമ ആശുപത്രിയിലെ ഓര്‍മ്മകള്‍ പോലെ, ഈ നാലുനാള്‍ ഓര്‍മ്മകള്‍ക്ക് എന്റെ പേനകള്‍ കൊതിയൂറിയേനെ..! നഷ്ടം നിങ്ങള്ക്ക്..! തിരക്കുകള്‍ ഒഴിഞ്ഞെന്കില്‍ തൈക്കാട്ട് ശ്മശാനത്ത് വീശുന്ന ചെറുകാറ്റ്നൊപ്പം ഞാന്‍ എന്റെ പേനകളെ തിരഞ്ഞു കൊള്ളട്ടെ..!! (കവി അയ്യപ്പന്‍ മരിച്ച രാത്രിയില്‍ കുറിച്ചു വെച്ചത്..ഒരു പഴയ ബുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത് കിട്ടി.)

ഒരു ഗോതമ്പ് മണിയുടെ കഥ..!

അറിയുമോ..? ഞാന്‍ ഒരു ഗോതമ്പ് ചെടിയാണ്..! മുസൈബ്‌ ലെ പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളില്‍ നിന്നും എത്തിയ ഒരു ചെടി..! എനിക്ക് ഒരു കഥ പറയുവാന്‍ ഉണ്ട്.എന്റെ കഥ..! എന്റെ ഒരു നീണ്ട യാത്രയുടെ കഥ..! അറിയുമോ..അന്ന് ഞാന്‍ മൂന്നു വാരം മാത്രം പ്രായം ഉള്ള ഒരു സാധു ഗോതമ്പ് മണി ആയിരുന്നു..ഗോതമ്പ് പാല്‍മണം ഉള്ള ഒരു മണി..! എന്റെ അമ്മ ചെടി നില്‍ക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പ് വിളഞ്ഞു കിടക്കുന്ന പാടങ്ങള്‍..!എന്നും ഞാന്‍ കൊതിയോടെ ആ കാറ്റില്‍ ഉലയുന്ന...മതിപ്പിക്കും മണമുള്ള ആ കാഴ്ച നോക്കി നില്‍ക്കാറുണ്ട്...! എന്റെ വരുംകാല നാളുകളെ സ്വപ്നം കണ്ടു...! എന്റെ കൌമാരവും...എന്റെ യുവത്വം ന്റെ ആഘോഷങ്ങള്‍ ഞാന്‍ സ്വയം മറന്നു ആഘോഷിച്ചിരുന്ന ഒരു കാലം...! ഒരു ദിവസം..! പതിവുപോലെ ഒരു ദിവസം...ഈ കാഴ്ചകളില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍...ആകാശത്ത് യന്ത്ര പറവകളുടെ കാതടപ്പിക്കുന്ന ശബ്ദം...! ഭയത്തോടെ ഞാന്‍ താഴേക്കു മുഖം കുനിച്ചു.ആ വയലേലകളില്‍ നിന്ന് എന്റെ ഉടയോന്മാര്‍ ജീവഭയം കൊണ്ട് ഓടുന്നതും ...ചിലര്‍ കരിഞ്ഞു വീഴുന്നതും...പാടങ്ങ

മുല്ലപെരിയാറിന്‍ തീരത്തെ റോസാപൂക്കള്‍.

വൈകിട്ട് അഷ്റഫിന്റെ കാള്‍ വരുമ്പോള്‍..പാക്കിംഗ് ന്റെ അവസാന മിനുക്കു പണികളില്‍ ആയിരുന്നു. ഒന്നര വര്‍ഷത്തെ കാത്തിരുപ്പ് അടുത്ത നാളില്‍ തീരുകയാണ്. കഴിഞ്ഞ ഒന്നര മാസമായി അതിനുള്ള ഒരുക്കത്തില്‍ ആയിരുന്നു. കാര്‍ മനാമയിലെ ഗ്രാന്‍ഡ്‌ മോസ്ക്കില്‍ ട്രാഫിക്ക് ഐലന്‍ഡില്‍ നിന്ന് ഗുദൈബിയ യിലേക്ക് തിരിഞ്ഞു, വീണ്ടും അഷ്‌റഫ്‌ ന്റെ കാള്‍.. “ഡാ...ഞാന്‍ അടുത്തു..ഒരൊറ്റ മിനിറ്റ്..” എന്താവും ഇത്ര അത്യാവശ്യം...എത്തിയിട്ട് പറയാം എന്ന് മാത്രമാണ് രാവിലെ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.. കാര്‍ പാര്‍ക്കിംഗ് യില്‍ ഇട്ടിട്ടു മുകളിലേക്ക കടന്നു ചെന്നൂ.. “ഞങ്ങള്‍ നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ നാല്‍ ആയി..ഞങ്ങള്‍ പറയാന്‍ പോകുന്നത് നീ ശ്രദ്ടിച്ചു കേള്‍ക്കണം..കേള്‍ക്കുന്ന ഉടനെ അങ്ങ് ഇട്ടേച്ചു പോകരുത്..” “എന്താ അഷ്‌റഫ്‌ ..വിശേഷിച്ച്...”? “നിനക്ക് കഴിഞ്ഞ ഓണത്തിന് ചാക്കോച്ചന്റെ റൂമില്‍ വെച്ച് ഒരു ചുണ്ണ പാറക്കാരന്‍ റോണിയെ ഞാന്‍ പരിച്ചയ്പ്പെടുതിയില്ലേ...അന്ന് അവന്‍ ഒരു പാട്ടും പാടിയിരുന്നു..ഓര്‍ക്കുന്നില്ലേ...?” “അതെ..അറിയാം...അവനു...അവനെന്താ..”? “അത്...അത് ഒരുവല്ല